Tuesday, November 25, 2008

കാണും കേള്‍ക്കും മിണ്ടും



ഇരട്ട കഴിഞ്ഞു. ഇനി മുറ്റ.

Saturday, November 22, 2008

പുള്ളിപ്പാവാടക്കാരി



ഇരട്ട സീരീസില്‍ ഒരു പടം കൂടി.

Thursday, November 20, 2008

Wednesday, November 19, 2008

നേരമ്പോക്കു്



കാണാന്‍ പാടില്ലാത്തതാണു്. പക്ഷേ പുതിയ ക്യാമറയ്ക്കതറിയില്ലെന്നു തോന്നുന്നു. പരിചയപ്പെട്ടുവരുന്നതേയുള്ളൂ.

വെയില്‍‌ പൂത്തു നിന്നിരുന്ന ഇടവഴികളില്‍



യെ ദോലത് ഭി ലേ ലോ
യെ ഷൊഹ്രത് ഭി ലേലോ
ഭലേ ചീന്‍ ലോ മുഝ്സേ മേരീ ജവാനി
മഗര്‍ ഹം കൊ ലോട്ടാ ദോ ബച്പന്‍ കാ സാവന്‍
വൊ കാഗസ് കി കഷ്തി വൊ ബാരിഷ് കാ പാനി

എന്നൊക്കെ പാടണമെന്നുണ്ടു് പക്ഷേ, രാജഗോപാലന്‍ സാറിന്റെ അടിയും രാജമ്മ ടീച്ചറിന്റെ നുള്ളും കണ്ടക്റ്ററുടെ ചീത്തവിളിയും ഒക്കെ ഓര്‍ക്കുമ്പോ...

പറയാന്‍ മറന്നു. പഴയ ലുമിക്സിന്റെ ക്യാമറ മുന്‍പിട്ട പോസ്റ്റിലെ കുട്ടിച്ചാത്തന്‍ തകര്‍ത്തു. പുതിയതൊരെണ്ണം വാങ്ങി. ലുമിക്സ് തന്നെ. DMC-FZ8.

Wednesday, March 19, 2008

മാലാഖമാര്‍ നിറഞ്ഞ ആകാശത്തിന്റെ ഒരു തുണ്ടു്

കാഴ്ചകളില്‍ പോസ്റ്റിട്ടിട്ടു് ഏതാണ്ടൊരു വര്‍ഷത്തിലധികമായി. സത്യമായും ഈ കാലങ്ങളില്‍ ഒരു പോസ്റ്റിടണമെന്നു് എനിക്കുദ്ദേശമില്ലാഞ്ഞിട്ടല്ലായിരുന്നു. ചില ഭ്രമജനകമായ കാഴ്ചകള്‍ എന്റെ കണ്ണിനെ മറച്ചു കളഞ്ഞതാണു്.

ആദ്യത്തെ അരഡസന്‍ മാസങ്ങളില്‍ വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല, എന്റെ കിടക്കയും മറ്റും ഞാന്‍ പതിവായി കിടക്കാറുള്ള മുറിക്കു പുറത്തു ഭംഗിയായി വിരിച്ച നിലയില്‍ കാണപ്പെട്ടു എന്നതൊഴിച്ചാല്‍. പിന്നീടൊരു ദിവസം നിലത്തു് ഓര്‍ക്കാതെ വച്ച ഒരു ടിഷ്യൂ ബോക്സിലെ ടിഷ്യൂകള്‍ നിലത്തു് ഛിന്നഭിന്നമായി കിടക്കുന്നതു കണ്ടയന്നു തൊട്ടാണു് ഞാനിതു കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയതു്. വീട്ടിലെ വസ്തുക്കള്‍ പലതും ഉയര്‍ന്നു പോകുന്നതായി കാണപ്പെട്ടു. ടീപ്പോയ്ക്കു മുകളിലിരുന്ന ഫ്ലവര്‍വെയ്സും ടിവിയുടെ റിമോട്ടും ഡൈനിങ് ടേബിളിനു മുകളിലെത്തിയിരിക്കുന്നു. ഡൈനിങ് ടേബിളിനു മുകളിലെത്തിയിട്ടും അവ ടേബിളിന്റെ വശങ്ങളില്‍ നിന്നും നടുഭാഗത്തേക്കു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നതായും കണ്ടു. പേരു തെറ്റിച്ചു് നിലത്തു വച്ചിരുന്ന ടേബിള്‍ ഫാന്‍ അവിടുന്നു് പൊങ്ങി ആദ്യം സ്റ്റൂളിലും പിന്നെ പേരു ശരിവച്ചുകൊണ്ടു് മേശപ്പുറത്തും കാണപ്പെട്ടു. കട്ടിലിനും അലമാരയ്ക്കുമൊക്കെ അടിയില്‍ നിന്നു്, നഷ്ടപ്പെട്ടുവെന്നു കരുതിയ പലസാധനങ്ങളും ഇറങ്ങി വന്നു് തുറസ്സായ സ്ഥലങ്ങളില്‍ എന്നെ കാത്തു കിടന്നു. നല്ല മലയാളം മനസ്സിലാകുന്ന രീതിയില്‍ സംസാരിച്ചു കൊണ്ടിരുന്ന എന്റെ ഭാര്യ പൊടുന്നനവേ എനിക്കു മനസ്സിലാകാത്ത ചില ഭാഷകളില്‍ സംസാരിച്ചു തുടങ്ങി. ചാച്ച്.. മ്മ.. ഇച്ച്ചു്...

ഈ ഭാഷയില്‍ തന്നെയാണു് ഞാനും ചിലപ്പോള്‍ സംസാരിക്കുന്നതെന്നു് തിരിച്ചറിഞ്ഞപ്പഴാണു് ബഹുമാനപ്പെട്ട ബൂലോകരേ, ഇതാരോടെങ്കിലും പറയണമെന്നെനിക്കു തോന്നിത്തുടങ്ങിയതു്. പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ ഈ ഭാഷയാണു് തൊണ്ടയില്‍ തടഞ്ഞതെന്നതിനാല്‍ അതിനു കഴിയാതെ പോയി. പകരം വല്ലവിധത്തിലും, ഇതിനൊക്കെ ഹേതുവെന്നു ഞാന്‍ കരുതുന്ന, ഒരു കാഴ്ചയെ പകര്‍ത്തിവയ്ക്കുന്നു.



ബിലാല്‍. എന്റെ പുത്രന്‍. അല്‍ ബറാഹയിലെ പ്രസവവാര്‍ഡിനുമുന്‍പില്‍ ഇവനെക്കാണാന്‍ പുലര്‍ച്ചെ മൂന്നേമുക്കാല്‍ മണി വരെ ഇരുന്ന ഇരുപ്പിനു് നാളെ ഒരു വയസ്സു തികയുകയാണു്. പടത്തില്‍ ക്ലിക്കിയാല്‍ കൂടുതല്‍ പടങ്ങള്‍ കാണാന്‍ സാധിച്ചേക്കും. എല്ലാവര്‍ക്കും സന്തോഷം.

Monday, January 01, 2007

നാട്ടില്‍ നിന്നു്

നാട്ടില്‍നിന്നുവന്നിട്ടൊരുമാസത്തിലധികമായെങ്കിലും ഇത്രകാലം അവിടുത്തെ പടങ്ങളൊന്നും പോസ്റ്റു ചെയ്യാതിരുന്നതു് എന്റെ ജോലിത്തിരക്കുകൊണ്ടൊന്നുമല്ല. മടി തന്നെ മടി.

ഞാനൊരു കാര്യം പഠിച്ചു. ഈ ലോകത്തില്‍ മടി കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരേയൊരാള്‍ മടിയാണെന്നു്. നമ്മളു വെറുതേ ഇരുന്നു കൊടുത്താല്‍ മതിയെന്നേ. ഇവനിറങ്ങിപ്പോയി അങ്ങനെ ഇരിക്കാനുള്ള സകല കാരണവും കണ്ടുപിടിച്ചു കൊണ്ടുവരും. എവിടെയൊക്കെ തെണ്ടിയിട്ടാണെങ്കിലും. ആദ്യം ലാപ്ടോപ് വാങ്ങിയിട്ടു മതിയെന്നു പറഞ്ഞു. പിന്നതില്‍ തീമതിലിട്ടിട്ടുമതിയെനു പറഞ്ഞു. അങ്ങനെയെന്തൊക്കെ!

ഈ സംഗതി പഠിച്ചസ്ഥിതിക്കു് ഞാനൊരു കാര്യം തീരുമാനിക്കുകയും ചെയ്തു. ഇവന്‍ ചെയ്യരുതെന്നുപറയുന്നതിനെ ചെയ്യുക. ഇവനെ തോല്‍പ്പിക്കാനിതൊറ്റ വഴിയേയുള്ളൂ. ഇവനാണു പറയുന്നതെന്നുറപ്പിക്കാന്‍ സ്വല്പം റ്റ്രെയിനിങ് ആവശ്യമുണ്ടു്. അതു് തപാല്‍ വഴി പഠിപ്പിച്ചു കിട്ടാന്‍ കൂട്ടം കൂട്ടമായി നമ്മെ സമീപിക്കുക.

പിന്നെ വേറൊരു വഴിയുള്ളതു് ആരെങ്കിലും മടിയനെന്നു് വിളിക്കുന്നതുവരെ കാത്തിരിക്കുക എന്നതാണു്.ഇപ്പോള്‍ അപ്പണി സ്നേഹപൂര്‍വം ചെയ്ത ദേവനു് പടങ്ങള്‍ ഡെഡിക്കേറ്റുന്നു.

പടങ്ങളു താഴെ

എന്റെ നാടിന്റെ പടമാവട്ടെ ആദ്യം.

ഇവിടെ വലതുവശത്തായികാണുന്ന അമ്പലക്കുളത്തിന്റെ കരയിലുള്ള ആല്‍മരത്തിനു ചുവട്ടിലിരുന്നെടുത്ത പടം. വീടിനരികിലൂടെ ദൂരെകാണുന്ന ആ‍ല്‍മരം കണ്ണൂസ് സര്‍വകലാശാലയെന്നു വിശേഷിപ്പിച്ച ഈടുവെടിയാല്‍ ആകുന്നു. മാപിയയില്‍ അതു കാണാം.





കാവശ്ശേരി പൂരം നടക്കുന്ന നെല്പാടങ്ങളാണു് താഴെ. മുകളില്‍ അവിടത്തെ പ്രശാന്തസുന്ദരമായ ആകാശം.ഈ ആകാ‍ശത്തിനു താഴെ ആ കാണുന്ന കല്‍ചത്വരത്തിലിരുന്നാണു് ആകാശം മാത്രം അതിരുകളായുള്ള സ്വപ്നങ്ങള്‍ ഞങ്ങള്‍ നെയ്തിരുന്നതു്. ഞങ്ങള്‍ക്കുശേഷവും ഇന്നാട്ടുകാര്‍ അതിനെ സ്ക്വയര്‍ എന്നു വിളിക്കുന്നു.


നാട്ടില്‍ എവിടെ തിരിഞ്ഞാലും ഈ പറഞ്ഞ പണ്ടാറഭംഗിയാണു് എല്ലാമെടുത്തു് ഇവിടിടാന്‍ പറ്റില്ലല്ലോ. തെരഞ്ഞുപിടിച്ച ഒരു പുഷ്പം.





ഇതിനെ പകര്‍ത്താന്‍ നേരത്തു് ദുബായ്ക്കാര്‍ക്കെല്ലാം പ്രാന്താണെന്നു് ഒരു അശരീരി കേട്ടു. ( അചിന്ത്യാമ്മയ്ക്കെവിടാ ശരീരം??)



ഇതു് പാലക്കാടു് ഗോവിന്ദാപുരത്തിനടുത്തുള്ള സീതാര്‍കുണ്ടു് എന്ന നീരൊഴുക്കു്. വെള്ളച്ചാട്ടമെന്നും പറയും.






താഴെ അതിന്റെ താഴ്വരയിലെ ഒരു ദൃശ്യം.




ഇതിനടുത്തുള്ള എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നെടുത്ത പടം. മഴകാണാന്‍ കിട്ടാത്ത ദുബായ്ക്കാര്‍ക്കതിന്റെ പടം കൊണ്ടുകാണിക്കാമെന്നു വച്ചു് കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി കൊണ്ടുവന്നപ്പോള്‍ ഇവിടെ മഴ തകര്‍ത്തുപെയ്യുന്നു. :(





തല്‍ക്കാലം ഇത്രയും. ബാക്കി സമയം പോലെ.

Followers